ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി

By Desk Reporter, Malabar News
vijay-rupani
Ajwa Travels

ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ ‘തട്ടിക്കൊണ്ടു’ പോകുന്നതും ‘മതപരിവർത്തനം’ നടത്തുന്നതും തടയാൻ, ‘ലവ് ജിഹാദി’നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റാലി നടത്തിയത്.

സംസ്‌ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നിയമ നിർമാണം നടത്താനുള്ള സർക്കാരിന്റെ നീക്കം രൂപാനി ആവർത്തിച്ചു. മാർച്ച് ഒന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണെന്നും ‘ലവ് ജിഹാദി’നെതിരെ കർശനമായ നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ തയ്യാറാണെന്നും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഈ പ്രവൃത്തി തങ്ങൾ സഹിക്കില്ലെന്നും ആയിരുന്നു രൂപാനിയുടെ പ്രസ്‌താവന.

നേരത്തെ മധ്യപ്രദേശിലേയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാർ ‘ലവ് ജിഹാദി’ന് എതിരെ നിയമം പാസാക്കിയിരുന്നു. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരാണ് ‘ലവ് ജിഹാദി’ന് എതിരെ ആദ്യം നിയമം കൊണ്ടുവന്നത്.

Also Read:  ‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE