റിയാദ്: രാജ്യത്ത് സ്‍ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സ്‍ത്രീകൾക്ക് നേരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
സ്‍ത്രീകളെ ശാരീരികവും, മാനസികവും, ലൈംഗികവുമായി ഉപദ്രവിക്കുന്നത് കുറ്റകരമാണ്. ഒരു വർഷം തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ആളുകൾക്ക് ഇരട്ടി ശിക്ഷയാവും ലഭിക്കുക.
സ്‍ത്രീകൾക്ക് എതിരായ എല്ലാവിധ അതിക്രമങ്ങളും തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഭരണകൂടം നടപ്പിലാക്കുന്നത്. സ്‍ത്രീകൾക്ക് എതിരെ സ്‍ത്രീകൾ തന്നെ നടത്തുന്ന അതിക്രമങ്ങളും അനുവദിക്കില്ല. ഇതും ശിക്ഷാർഹമാണ്.
രക്ഷകർത്താക്കൾ, സ്‌പോൺസർമാർ എന്നിവർ പരിധികൾ ലംഘിക്കാൻ പാടില്ല. തൊഴിൽ ഇടങ്ങളിൽ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറാൻ പാടില്ലെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read Also: ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍