പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്ക് പാലക്കാട് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്.
പാലക്കാട് മേലാമുറിയിലെ ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധമുണ്ടായിരുന്നു. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങുകയായിരുന്നു.
Most Read: ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി