ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ നിന്നും പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ. ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ പ്രാദേശിക ക്ഷാമം ഒഴിവാക്കാനും, നിരക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഉദ്യോഗസ്‌ഥർ ഉത്തരവ് കർശനമായി പാലിക്കണമെന്നും, വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു. റമദാൻ പ്രമാണിച്ച് ഭക്ഷ്യ വസ്‌തുക്കൾക്ക് വില കുറയ്‌ക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് ശേഷം യൂട്ടിലിറ്റി സ്‌റ്റോറുകളിൽ ക്ഷാമം വർധിച്ചതായി ഉപഭോക്‌താക്കൾ വ്യക്‌തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് ഇപ്പോൾ പഞ്ചസാരയുടെ കയറ്റുമതി രാജ്യത്ത് സമ്പൂർണമായി നിരോധിച്ചത്.
ബലൂചിസ്‌താന്‍, ഖൈബര്‍, സിന്ധ് തുടങ്ങിയ പാക് പ്രവശ്യകളില്‍ വലിയ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്നാണ് റിപോര്‍ട്. ഇവക്ക് പുറമെ ജലക്ഷാമവും രാജ്യം നേരിടുന്നുണ്ട്.
Read also: ‘അസാനി’ ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ നാളെ കൂടുതൽ മഴക്ക് സാധ്യത