ന്യൂഡെൽഹി: പ്ളസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്‌തമാക്കി. സംസ്‌ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സെപ്‌റ്റംബർ 6 മുതൽ 16 വരെയാണ് സംസ്‌ഥാന സർക്കാർ പ്ളസ് വൺ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സംസ്‌ഥാനത്തിന്റെ നിലപാട് തേടിയിരുന്നു.
നിലപാട് അറിയിക്കാൻ ഒരാഴ്‌ച കൂടി സമയം അനുവദിക്കണമെന്ന് സംസ്‌ഥാന സർക്കാരിന് വേണ്ടി സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കി. വിദ്യാർഥികൾക്ക് പ്രതീക്ഷയുടെ കിരണങ്ങളാണ് നൽകേണ്ടതെന്നും അല്ലാതെ അനിശ്‌ചിതത്വം അല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Read also: കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക