ന്യൂഡെൽഹി : സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും നിലപാട് ജസ്‌റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തേടിയിട്ടുണ്ട്.
അഭിഭാഷകയായ മമതാ ശർമ്മ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പരീക്ഷാ ഫലം നിർണയിക്കുന്നതിൽ പദ്ധതി തയാറാക്കണമെന്നും, സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാർഥികൾക്ക് വേണ്ടി യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു.
പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കേന്ദ്രസർക്കാർ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടയിലാണ് ഇന്ന് സുപ്രീം കോടതി ഹരജി പരിഗണിക്കുന്നത്. കേരളം ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങൾ പരീക്ഷ നടത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാൽ മഹാരാഷ്‌ട്ര, ഡെൽഹി എന്നീ സംസ്‌ഥാനങ്ങൾ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്നാണ് വ്യക്‌തമാക്കുന്നത്.
Read also : ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്