കാസർഗോഡ്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ ‘സാന്ത്വന സ്‌പർശത്തിന്റെ’ രണ്ടാം ദിവസം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു. കാസര്‍ഗോഡ് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് അദാലത്ത് ഉൽഘാടനം ചെയ്‌തു.
പലവിധ ജീവിത സാഹചര്യങ്ങളാല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ സാന്ത്വന സ്‌പർശം അദാലത്തിലൂടെ സാധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നേരത്തെ ഓണ്‍ലൈനായി നല്‍കിയ എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
പെട്ടന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നിയമപരമായി തടസമുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് പുറമേ നേരിട്ടെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ വേദിയില്‍ സജ്ജീകരിച്ചിരുന്നു.
Malabar News: ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം