ലഖ്‌നൗ: യുപിയിലെ വാരണാസിയിൽ മുസ്‌ലിം പള്ളിക്കരികെ നിന്ന് സ്വസ്‌തികകൾ (ഹിന്ദു മതചിഹ്‌നം) കണ്ടെത്തി. വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിനു സമീപത്ത് നടത്തിയ സർവേയിലാണ് രണ്ട് സ്വസ്‌തികകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ നിർത്തിവച്ചു.
നിറം മങ്ങിയ രണ്ട് സ്വസ്‌തികകളാണ് കണ്ടെത്തിയതെന്നും പുരാതന കാലത്ത് സ്‌ഥാപിച്ചതാവാം ഇവയെന്നും സർവേ നടത്തിയവർ പറഞ്ഞു. പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അവിടെ പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഡെൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്‌മി ദേവി, സീത സാഹു എന്നിവർ വാരണാസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സർവേ നടത്തിയത്.
എന്നാൽ മറ്റൊരു കോർട്ട് കമ്മീഷണറെ നിയമിക്കുന്നതുവരെ സർവേ നടത്തരുതെന്ന പള്ളിക്കമ്മറ്റിയുടെ ആവശ്യത്തിൽ തീരുമാനം ആകുന്നതുവരെ സർവേ നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.
Read also: നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദു പ്രവേശനം തടയണം; ഹിന്ദു ധര്‍മ സേന