ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിൽ നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഹിന്ദു ധര്‍മ സേന. അഹിന്ദുക്കള്‍ ഷൂസും ചെരിപ്പും ധരിച്ച് നദിയുടെ വിശുദ്ധി മലിനമാക്കുന്നുവെന്നാണ് ഹിന്ദു ധര്‍മ സേനയുടെ സംസ്‌ഥാന പ്രസിഡണ്ട് യോഗേഷ് അഗര്‍വാള്‍ ആരോപിച്ചത്.
‘ജബല്‍പൂരിലെ ഘാട്ടുകളില്‍ നര്‍മദയില്‍ കുളിക്കുന്ന ഹിന്ദു സ്‍ത്രീകളെയും പെണ്‍കുട്ടികളെയും അവര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജബല്‍പൂരിലെ മുഴുവന്‍ നര്‍മ്മദാ നദീതീരത്തും ഘാട്ടുകളിലും അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,”- അഗര്‍വാള്‍ ഒരു വീഡിയോയില്‍ ആവശ്യപ്പെട്ടു.
ജിലേഹാരി ഘട്ടില്‍ ചെരുപ്പ് ധരിച്ച് നദിയില്‍ കുളിക്കാനിറങ്ങിയ ചില ആണ്‍കുട്ടികളെയും യുവാക്കളെയും ഓടിച്ചിട്ട് വടികൊണ്ട് അടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘടനയുടെ വര്‍ഗീയ പ്രചരണം.
Read also: കോൺഗ്രസിൽ നിന്ന് രാജി; പിന്നാലെ കർണാടക മന്ത്രിക്ക് ബിജെപിയിൽ അംഗത്വം