ഡെൽഹി: താജ്‌മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്‌മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. താജ്‌മഹല്‍ തേജോമഹലാണെന്ന് നേരത്തെ ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു.
സ്‌മാരകം ശിവക്ഷേത്രമായ തേജോമഹലാണെന്നാണ് പരമഹംസ് ആചാര്യനും അവകാശപ്പെടുന്നത്. ശിവനെ പ്രാര്‍ഥിക്കാനായി മെയ് അഞ്ചിന് താജ്‌മഹലിലെ പടിഞ്ഞാറന്‍ ഗേറ്റില്‍ എത്താന്‍ തന്റെ അനുയായികളോട് പരമഹംസ് ആചാര്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്‌ച താജ്‌മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ കാവി ധരിച്ചതിനാല്‍ തന്നെ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പരമഹംസ് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. അയോധ്യയില്‍ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്.
ഇതിനിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആഗ്ര സൂപ്രണ്ടിങ് പുരാവസ്‌തു ഗവേഷകര്‍ സന്യാസിയുടെ അവകാശവാദങ്ങള്‍ തള്ളി രംഗത്തെത്തി. കാവി വസ്‌ത്രം ധരിച്ചത് കൊണ്ടല്ല അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് എന്ന് പറഞ്ഞ അധികൃതർ വീണ്ടും താജ്‌മഹല്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Most Read: വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് ജാമ്യം