കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ പിടിമുറുക്കി താലിബാന്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 6ഓളം പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്. ശക്‌തമായ ചെറുത്തുനില്‍പ്പാണ് താലിബാനെതിരെ തങ്ങള്‍ നടത്തുന്നതെന്ന് അഫ്ഗാന്‍ സൈനിക നേതാക്കള്‍ പറയുന്നു. 500ലധികം ഭീകരരെ തങ്ങൾ വധിച്ചുവെന്ന് സൈന്യം പറഞ്ഞു.
അഫ്ഗാനിലെ തന്ത്രപ്രധാന പ്രവിശ്യയായ കുന്ദൂസാണ് ഏറ്റവുമൊടുവിൽ താലിബാന്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്ന് കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്‌തത്. 300 കിലോമീറ്റര്‍ അകലെയുള്ള കാബൂളിലേക്കാണ് മിക്ക കുടുംബങ്ങളും കൂട്ടത്തോടെ എത്തിയത്.
Read also: ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു