ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്ത്യയുടെ ഡയറക്‌ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തയച്ചത്.
കഴിഞ്ഞ ഓഗസ്‌റ്റിൽ അഫ്‌ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇത്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്‌ഥാൻ എന്ന ലെറ്റർ ഹെഡിലാണ് കത്തയച്ചിരിക്കുന്നത്. അതേസമയം അഫ്‌ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല.
താലിബാൻ അഫ്‌ഗാനിൽ നിയന്ത്രണം പിടിച്ചടക്കുകയും അഫ്‌ഗാൻ പ്രസിഡണ്ട് പലായനം ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. നിലവിൽ പാകിസ്‌ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്‌ഗാനിൽ നിന്നും വിമാന സർവീസുകൾ ഉള്ളത്. കൂടാതെ യുഎഇ, തുർക്കി, ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകളും ഉണ്ട്.
Read also: യുവതിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർതൃസഹോദരൻ പിടിയിൽ