വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ

By News Desk, Malabar News
Representational image
Ajwa Travels

ചെന്നൈ: വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ എല്ലാ സജ്‌ജീകരങ്ങളും പൂർത്തിയാക്കി തമിഴ്‌നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽ‌എൽ വാക്‌സിൻ കോംപ്ളക്‌സിലും കൂനൂരിലെ പാസ്‍ചർ ഇൻസ്‌റ്റിറ്റ്യൂട്ടിലും കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു സംസ്‌ഥാനം.

കോവിഡ് 19 വാക്‌സിൻ ഉൽപാദനത്തിനായി എച്ച്‌എൽ‌എൽ വാക്‌സിൻ കോംപ്ളക്‌സ് പാട്ടത്തിന് തമിഴ്‌നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കാൻ സുപ്രീം കോടതിയിൽ തമിഴ്‌നാട് ഹരജിയും നൽകിയിട്ടുണ്ട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി കരാറുണ്ടാക്കി വാക്‌സിൻ ഉൽപാദിപ്പിക്കാനാണു തമിഴ്‌നാട്ടിന്റെ ശ്രമം.

കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഉടൻതന്നെ വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ സംസ്‌ഥാന ആരോഗ്യ വകുപ്പ് തയാറാണെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്‌മണ്യനും പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മറുപടി വൈകുന്നതാണു തിരിച്ചടിയാകുന്നത്. ചെങ്കൽപ്പെട്ടിലെ വാക്‌സിൻ ഉൽപാദന കേന്ദ്രം പൂർണ സജ്‌ജമാണെന്നും പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചതായും വാക്‌സിൻ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണൻ പറഞ്ഞു.

Also Read: കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്‌മോഹൻ ഉണ്ണിത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE