ന്യൂഡെല്‍ഹി: ബിജെപി ഇതര ഇന്ത്യക്ക് വേണ്ടി മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിലെ മഹാ സഖ്യ മാതൃകയില്‍ മതേതര പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കും. ബി ജെ പിയെ സംസ്‌ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്യൂണിസ്‌റ്റ് ലയനം ഇപ്പോഴത്തെ അജണ്ടയിലില്ല. 1964ല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍ന്നത് കൊണ്ടാണ് പാര്‍ട്ടി പ്രസക്‌തവും സജീവവുമായി നിലനില്‍ക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി പിളര്‍ന്ന് സി പി ഐ എം രൂപീകരിച്ചില്ല എങ്കില്‍ അടിയന്തരാവസ്‌ഥക്ക് ശേഷം കോണ്‍ഗ്രസിന് സംഭവിച്ച തരം തകര്‍ച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിലുള്ള വെല്ലുവിളികളെ നേരിടാന്‍ കമ്യൂണിസ്‌റ്റ് ശക്‌തികള്‍ തമ്മിൽ കൂടുതല്‍ ഐക്യം വേണം. അത്തരമൊരു ഐക്യത്തിന്റെ പാതയിലാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Read also: യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു