ലക്‌നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്‌തയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ ബൈക്കില്‍ എത്തിയ സംഘം വെടി വെക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുപ്‌തയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ മൂന്ന് പേരെ ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.
പിടിയിലായവരില്‍ ഗുപ്‌തയോട് ശത്രുത പുലര്‍ത്തിയിരുന്ന വിരേഷ് തോമറും ഉള്‍പ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു.
Read also: കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി