പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് തേജസ്വിയുടെ പ്രതികരണം. വിചാരണയുടെ പകുതിയും ലാലു പിന്നിട്ടെന്നും തേജസ്വി പറഞ്ഞു.
‘അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതിയോട് നന്ദി പറയുന്നു, സാധാരണക്കാര്‍ സന്തുഷ്‌ടരാണ് അവരുടെ മിശിഹാ പുറത്തെത്തി’, തേജസ്വി പറഞ്ഞു. ഡെല്‍ഹി എയിംസിലെ അദ്ദേഹത്തിന്റെ ചികിൽസ തുടരുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ലാലുവിന് ജാമ്യം ലഭിച്ചത്.
കേസിലെ പകുതി ശിക്ഷാ കാലാവധിയായ രണ്ടര വര്‍ഷം പൂര്‍ത്തിയായെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും ഇന്ന് കേസ് പരിഗണിക്കവെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷമാണ് ലാലു പ്രസാദിനെ ശിക്ഷിച്ചത്.
Read also: വൈഗയുടെ മരണം; അച്ഛൻ സനുമോഹൻ ഉടന്‍ കുടുങ്ങുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ