തൃശൂർ: താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇരിങ്ങാലക്കുടയിലെ വി മൃത്യുഞ്‌ജയൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ ജീവനക്കാരനായിരുന്ന മൃത്യുഞ്‌ജയന്, താൽക്കാലിക ജീവനക്കാരനാണെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിഷേധിക്കുക ആയിരുന്നു. ഇതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസിന്റെ ഉത്തരവ്. പരാതിക്കാരന് രണ്ടാഴ്‌ചക്കകം സർട്ടിഫിക്കറ്റ് നൽകാൻ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി.
അതേസമയം, തന്നെ സർവീസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടെന്ന പരാതിയിൽ ഇടപെടാൻ കമ്മീഷൻ തയ്യാറായില്ല. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടൽ ആയതിനാൽ അപ്പലേറ്റ് ഫോറത്തെ സമീപിക്കാൻ കമ്മീഷൻ നിർദേശം നൽകി.
Malabar News: ബാലുശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തു