കോഴിക്കോട്: കോർപറേഷനിലെ ആവിക്കൽതോടിൽ സ്‌ഥാപിക്കാൻ പോകുന്ന മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി എംവി ഗോവിന്ദൻ. സർവകക്ഷി യോഗം പൂർണമായും അംഗീകരിച്ചതിന് ശേഷമാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐയും ജമാഅത്ത് ഇസ്‌ലാമിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് കോർപറേഷൻ പരിധിയിൽ ആവിക്കൽതോട് പ്രദേശത്ത് സ്‌ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്തതുമായ പദ്ധതിയാണ്. സർവകക്ഷി യോഗം പൂർണമായും അംഗീകരിച്ചതിന് ശേഷം അവിടെ ഇങ്ങനെയുള്ള കുഴപ്പം ഉണ്ടാകണമെങ്കിൽ അതിന് പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂ. സമരത്തിന് പിന്നിൽ എസ്‌ഡിപിഐയും ജമാഅത്ത് ഇസ്‌ലാമിയുമാണ്; മന്ത്രി നിയമസഭയിൽ ആരോപിച്ചു.
Most Read: ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി പരാമർശം