ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് സൂചന.
14 ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്‌ഡ് പുരോഗമിക്കുന്നത്. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്‌ഡ് നടക്കുന്നത്.
ജൂലായ് 31ന് ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളിൽ റെയ്‌ഡ് നടന്നിരുന്നു. ഇതുവരെ പത്ത് പേർ തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായിട്ടുണ്ട്.
കൂടാതെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ സർക്കാരിലെ പത്ത് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു. തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയവര്‍, പണത്തിന്റെ ഉറവിടം, പണം കൈമാറിയ രീതി തുടങ്ങിയ വിവരങ്ങള്‍ വ്യക്‌തമായിട്ടുണ്ടന്നും ഹിസ്ബുല്‍ മുജാഹിദീന് വേണ്ടിയാണ് ധനശേഖരണം നടന്നതെന്നുമാണ് എന്‍ഐഎയുടെ വെളിപ്പെടുത്തൽ.
Read Also: വണ്ടിപ്പെരിയാർ പീഡനം; ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിക്കും