തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു

By Staff Reporter, Malabar News
terrorist attack in srinagar
Representational Image
Ajwa Travels

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്‍മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ നടപടി.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി ജാഫർ ഹുസൈൻ ബട്ട് (പോലീസ് കോൺസ്‌റ്റബിൾ), റാഫി ബട്ട് (പിഡബ്ള്യുഡി ജൂനിയർ അസിസ്‌റ്റന്റ്), അബ്‌ദുൾ ഹമീദ് വാനി (അധ്യാപകൻ), ലിയാഖത് അലി കാക്രൂ (അധ്യാപകൻ), താരിഖ് മെഹമൂദ് കോലി (റേഞ്ച് ഓഫീസർ), ഷൗക്കത്ത് അഹമ്മദ് ഖാൻ (പോലീസ് കോൺസ്‌റ്റബിൾ) എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിനും അവരുടെ അനുയായികളായി പ്രവർത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.

കഴിഞ്ഞവർഷം ജൂലായിലും 11 സർക്കാർ ജീവനക്കാരെ സമാനമായ രീതിയിൽ ജമ്മു കശ്‌മീർ ഭരണകൂടം പിരിച്ചു വിട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഈ നടപടി.

Read Also: ‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE