ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഘത്തിന് ഇരയായ 14 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നു പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നും കുടുംബം ആരോപിക്കുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനോവിഷമത്തിലായിരുന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം തന്നെ കുടുംബം പെൺകുട്ടിയുടെ ശരീരം മറവു ചെയ്‌തെന്നും നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. യുപിയിൽ ദളിതർക്കും സ്ത്രീകൾക്കും നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ” സംസ്ഥാനത്ത് എന്തുകൊണ്ടാണ് ദളിതർക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കാത്തതെന്ന് ബിജെപി സർക്കാരിന് വിശദീകരിക്കാനാവുമോ? ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കൃത്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം, എല്ലാത്തിനും സർക്കാർ മറുപടി പറയണം “- പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
उप्र में दलित उत्पीड़न, दलितों की हत्या की बड़ी वारदातें हो रही हैं। महोबा, आगरा, गोरखपुर, रायबरेली, हरदोई।
क्या भाजपा सरकार ये बताने का कष्ट करेगी कि दलित उत्पीड़न की घटनाएँ प्रदेश में क्यों नहीं रुक रहीं?
प्रदेश सरकार इन घटनाओं को नजरअंदाज करना बंदकर, अब एक्शन ले और जवाब दे
— Priyanka Gandhi Vadra (@priyankagandhi) September 2, 2020
യുപിയിൽ സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾക്ക് കൊറോണ കാലത്തും കുറവുണ്ടായിട്ടില്ല.