ന്യൂഡെല്‍ഹി: തങ്ങള്‍ വിഡ്‌ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്‌ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്ര സർക്കാർ കണ്ണടയ്‌ക്കുന്നു എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന പശ്‌ചാത്തലത്തിൽ ഡെല്‍ഹിയിലെ ജന്തര്‍ മന്തറിൽ പ്രതിഷേധം ശക്‌തമാക്കിയിരിക്കുകയാണ് കർഷകർ. സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്‌തമായ അജണ്ട നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് വ്യക്‌തമാക്കി. അടുത്ത മാസം 13ആം തീയതി പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: മുന്‍ തമിഴ്‌നാട് മന്ത്രി എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ വിജിലന്‍സ് റെയ്‌ഡ്