കൊല്ലം: കടയ്‌ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിത വേഗതയെന്ന് സൂചന. അമിത വേഗതയിലെത്തിയ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യം വ്യക്‌തമാക്കുന്നു.
തിങ്കളാഴ്‌ച തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്‌ഥാന പാതയില്‍ മടത്തറ മേലേമുക്കിനു സമീപം രാത്രി ഏഴിനായിരുന്നു അപകടം. ടൂറിസ്‌റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് ചില ദൃക്‌സാക്ഷികള്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമിത വേഗത്തിലെത്തിയ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയറുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.
80ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. മടത്തറയില്‍ നിന്ന് കുളത്തൂപ്പുഴക്ക് പോകുകയായിരുന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ ബസും പാറശാലയില്‍നിന്ന് പാലരുവിയില്‍ വിനോദയാത്രക്കു വന്ന സംഘത്തിന്റെ ടൂറിസ്‌റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചെങ്കവിള കാരോട് സിഎസ്ഐ ചര്‍ച്ചില്‍ നിന്നുള്ളവരാണ് ടൂറിസ്‌റ്റ് ബസിൽ ഉണ്ടായിരുന്നത്.
Most Read: ഹാർദിക് പട്ടേൽ ജൂൺ 2ന് ബിജെപിയിൽ ചേരും