ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തുവെന്ന് കേന്ദ്രം. വ്യക്‌തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്‌തത്. കേന്ദ്ര ഐടി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭയിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ വിശദീകരണം.
2020 ഡിസംബർ മുതൽ 2021 ജനുവരി വരെയുള്ള കുറഞ്ഞ കാലയളവിലാണ് ഇത്രയധികം ആപ്പുകൾ നീക്കം ഒഴിവാക്കിയത്. വായ്‌പ നൽകി പണത്തട്ടിപ്പ് നടത്തുന്ന ആപ്പുകളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് ഐടി മന്ത്രാലയം പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ ഉണ്ടാക്കാനായി റിസർവ് പുതിയ സമിതിയെ നിയോഗിച്ചിരുന്നു.
കേരളത്തിലും മൊബൈൽ ആപ്പ് വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൊബൈൽ ആപ്പ് വഴിയുള്ള തട്ടിപ്പിനെതിരെ നിയമ നിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചിരുന്നു. സൈബർ പൊലീസ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ശക്‌തമായ ബോധവൽക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: സ്വകാര്യവൽകരണം; പൊതുമേഖലാ സ്‌ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം