ന്യൂഡെൽഹി: പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാനിരക്ക് 11 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി ഉയര്‍ത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുപാതമാണ് ഉയര്‍ത്തിയത്. സമ്പദ്‌ഘടനയിലെ ഉണര്‍വും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ളോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്കില്‍ രാജ്യത്തിന്റെ റേറ്റിങ് പരിഷ്‌കരിച്ചത്.
കോവിഡ് വ്യാപനത്തില്‍ നിന്നും ലോക്‌ഡൗണില്‍ നിന്നുമൊക്കെ രാജ്യം കരകയറുമ്പോള്‍ വളര്‍ച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണെന്നാണ് ഫിച്ചിന്റെ വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ 7.3 ശതമാനം ചുരുങ്ങിയ സമ്പദ്‌ഘടന നാലാം പാദത്തിലെത്തിയപ്പോള്‍ 0.4 ശതമാനം വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ന്റെ തുടക്കത്തില്‍ മികച്ച വളര്‍ച്ചയാണ് എല്ലാ ഏജന്‍സികളും ഇന്ത്യക്ക് നല്‍കിയത്.
Read Also: ഡെല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു