കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു.
വ്യാഴാഴ്‌ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയെടുത്തത്. പ്രാഥമിക അംഗത്വമാണ് സക്കീർ ഹുസൈന് സിപിഎം നൽകിയിരിക്കുന്നത്. എന്നാൽ ഏത് ഘടകവുമായി ബന്ധപ്പെട്ടായിരിക്കും സക്കീര്‍ ഹുസൈന്‍ പ്രവര്‍ത്തിക്കുക എന്നത് വ്യക്‌തമല്ല.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിഎ സക്കീര്‍ ഹുസൈനെ സിപിഎം സസ്‌പെൻഡ് ചെയ്‌തത്. ആറ് മാസത്തേക്കായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടി അംഗത്തിന്റെ പരാതിയിലാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെകെ ശിവനായിരുന്നു പരാതി നല്‍കിയത്.
National News: പക്ഷിപ്പനി; അതിർത്തികളിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്