തിരുവനന്തപുരം : കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പത്ത്, പന്ത്രണ്ട് ക്‌ളാസുകള്‍ തുറക്കുന്നതിനെ സംബന്ധിച്ചും, ഈ ക്‌ളാസുകളിലെ പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ വിദ്യാഭ്യാസമന്ത്രിയും, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും.
ജനുവരി ആദ്യത്തോടെ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലുള്ള 50 ശതമാനം വിദ്യാര്‍ഥികള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലായി സ്‌കൂളില്‍ എത്തുന്ന രീതിയില്‍ ക്‌ളാസുകള്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ ഈ ക്‌ളാസുകളിലെ 50 ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താനും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷാ നടത്തിപ്പിനെ കുറിച്ചും ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. അടുത്ത മാര്‍ച്ചോടെ പരീക്ഷ നടത്താനുള്ള നീക്കങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.
Read also : കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ