കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിലെയും, സ്‌ഥാപനങ്ങളിലെയും ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും തീർപ്പാക്കുമെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്‌റ്റർ അറിയിച്ചു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്‌ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ജനുവരി 31നുള്ളിലെ ഏതെങ്കിലും ഫയലുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവായിട്ടില്ലെന്ന് സെക്രട്ടറിമാർ കർശനമായി ഉറപ്പുവരുത്തണം.
തദ്ദേശ ഭരണ സ്‌ഥാപന തലത്തിൽ മെയ് 10 വരെയും ജില്ലാതലത്തിൽ മെയ് 20 വരെയും സംസ്‌ഥാന തലത്തിൽ മെയ് 30 വരെയുമാണ് ഫയൽ അദാലത്തിനുള്ള സമയപരിധി. ഫയലുകൾ തീർപ്പാക്കുന്നതിന് ഏപ്രിൽ 18 മുതൽ 30 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ന്നാൽ ആദ്യഘട്ടം തദ്ദേശ സ്‌ഥാപനങ്ങളിൽ നടന്ന പല അദാലത്തുകളിലും അദാലത്ത് സമിതി മുമ്പാകെ പരിഗണിക്കേണ്ട എല്ലാ ഫയലുകളും ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും പരിഗണിക്കുന്നതിനായി അവസരം നൽകണമെന്നുമുള്ള അഭ്യർഥനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും പരിഗണിക്കാൻ നിർദ്ദേശം നൽകിയത്.
Read Also: സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്