തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്‌ഥാനാർഥികൾ ജനവിധി തേടി മൽസര രംഗത്തുണ്ട്. 78.24 ശതമാനമായിരുന്നു പോളിങ്.
ഇതിൽ ഏറെ നിർണായകം കൊച്ചി കോർപറേഷനിലെ 62ആം ഉപതെരഞ്ഞെടുപ്പാണ്. മുമ്പത്തേക്കാൾ 46 ശതമാനം അധിക പോളിങ് ആണ് കൊച്ചിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 250 വോട്ട് കൂടുതൽ പോൾ ചെയ്‌തു.
നേരിയ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ നിർണായകമാണ്. കാസർഗോഡും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്നലെ വോട്ടെട്ടുപ്പ് നടന്നത്. ഇന്ന് രാവിലെ മുതലാണ് വോട്ടെണ്ണൽ നടക്കുക. നിർണായകമായ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് മുന്നണികൾ.
Most Read: പറഞ്ഞത് മലബാറിലുള്ള ഉപമ; വിശദീകരിച്ച് കെ സുധാകരൻ