വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് അതിതീവ്രമായി വ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. കോവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെ നിരവധി വിഷയങ്ങൾ ഗാര്‍ഡിയന്റെ എഡിറ്റോറിയലിൽ പരാമർശിക്കുന്നു.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി ദേശീയ മാഹാത്‌മ്യം പറഞ്ഞു നടന്നതല്ലാതെ ഒരുതരത്തിലുള്ള മുന്‍കരുതലും കോവിഡ് പ്രതിരോധത്തിനായി മോദി സര്‍ക്കാര്‍ എടുത്തില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമിതമായ ആത്‌മവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടയിൽ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ മോദിയും ട്രംപും തമ്മില്‍ വ്യത്യാസമില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.
ഇന്ത്യയിൽ കോവിഡ് അതിന്റെ അവസാന നാളുകളിൽ ആണെന്നായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യ നരകത്തിന് തുല്യമാണെന്ന് കോവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഡിയന്‍ പറയുന്നു.
Read also: ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി