ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി

By Syndicated , Malabar News
oxygen shortage
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡെല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്‌ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ തടസം നിന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസുമാരായ വിപിന്‍ സാംഘിയും രേഖ പല്ലിയുമാണ് കര്‍ശന നിലപാട് സ്വീകരിച്ചത്.

കോവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിൽസക്ക് ഓക്‌സിജന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രാസെന്‍ ഹോസ്‌പിറ്റല്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഓക്‌സിജന്‍ വിതരണത്തിന് തടസം വരുത്തുന്ന ഒരാളെയും വെറുതെവിടില്ലെന്ന് കോടതി പറഞ്ഞത്.

വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേന്ദ്രം പൗരൻമാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണം. ഓക്‌സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. മനുഷ്യ ജീവനുകള്‍ സര്‍ക്കാരിന് വിഷയമല്ലേയെന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ ഓക്‌സിജൻ ക്ഷാമം മറികടക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

Read also: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എന്‍വി രമണ ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE