ലൈഫ് പദ്ധതി; കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടും

By Desk Reporter, Malabar News
Malabar-News_Kerala-Legislative-Assembly_
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണ് എന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്‌തംഭനാവസ്‌ഥയിൽ ആണെന്നും പരാതിയിൽ പറഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ലൈഫ് മിഷനിൽ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയർന്നിരിക്കുന്നതും. എന്നാൽ സംസ്‌ഥാനത്ത് ഒട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് ഇഡിയുടെ ഇടപെടൽ. ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥനെ വിളിച്ചുവരുത്തി സംസ്‌ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങൾ ആരായുകയാണ് ഇഡി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

Also Read:  ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം

നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറുമെന്നാണ്. എന്നാൽ ഇത് പോലും പാലിക്കാൻ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നും ഇത്തരത്തിൽ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും പരാതിയിൽ പറയുന്നു.

ഒരാഴ്‌ചക്കുള്ളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നൽകണം. ദേശീയ ഏജൻസിയോട് ഒരു നിയമസഭാ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂർവ നടപടിയാണ്.

Also Read:  സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE