പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയെന്ന് സൂചന. ചുളിഞ്ചോട് മേലാറ്റിങ്കര മണികണ്‌ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത് ഇതിനു മുൻപും പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു. ഇതിനിടെ, വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് പൊൻമുടികോട്ടയിലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും.
രാവിലെ 10 മണി മുതൽ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാർ ഉപരോധിക്കുക. രണ്ടു മാസം കഴിഞ്ഞിട്ടും വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. അതിനിടെ, പൊൻമുടികോട്ടയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടാൻ കൂടും നിരീക്ഷണ കാമറകളും വനംവകുപ്പ് സ്‌ഥാപിച്ചിട്ടുണ്ട്.
ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു പെരുവന്താനം പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. യുഎഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.
Most Read: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്; രാജിക്കൊരുങ്ങി അടൂർ- നിലപാട് ഇന്നറിയാം