മുംബൈ: യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിപണിയിലെ അനിശ്‌ചിതാവസ്‌ഥാ കണക്കിലെടുത്ത് മാറ്റിവച്ച എൽഐസി ഓഹരി വിൽപന അധികം വൈകില്ല. ഏപ്രിൽ പകുതിയോടെ തന്നെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 5 ശതമാനം ഓഹരി വിറ്റ് 800 കോടിയിലേറെ ഡോളർ സമാഹരിക്കാനാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം തന്നെ ഓഹരി വിൽപന നടത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ യുക്രൈൻ-റഷ്യ യുദ്ധം വന്നതോടെ അന്താരാഷ്‌ട്ര സാഹചര്യങ്ങളിൽ വന്ന മാറ്റം കണക്കിലെടുത്ത് ഇത് നീട്ടുകയായിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം ഐപിഒ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Read Also: നെഹ്‌റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ