ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്നും പോലീസ്.

അക്രമി ഒരു കണ്ണിന് കാഴ്‌ച ശക്‌തിയില്ലാത്ത ആളാണെന്ന സൂചന യുവതി നേരത്തെ നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്ന് രാവിലെയാണ് പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചയ്‌ക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്.

മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. കംപാർട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം ട്രെയിനിലേക്ക് ചാടിക്കയറിയ അജ്‌ഞാതൻ കംപാർട്മെന്റിന്റെ രണ്ട് വാതിലുകളും അടക്കുകയായിരുന്നു. കൈയ്യിൽ ഒരു സ്‌ക്രൂ ഡ്രൈവറുമായി എത്തിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്‌തു. തുടർന്ന് യുവതിയെ ട്രെയിന്റെ ബാത്റൂമിലെ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതോടെ കുതറിയോടിയ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിരീക്ഷണത്തിനായി ഇവരെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Read Also: കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE