കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. സ്വപ്‌നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെയെന്ന് ഇഡി ആവര്‍ത്തിച്ചു . സ്വപ്‌നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാൻ കഴിയില്ല. സ്വപ്‌ന പണവുമായി കടന്ന് കളയുമെന്ന ഭയം ശിവശങ്കറിന് ഉണ്ടാവാം.
വിശ്വസ്‌തനായ വേണുഗോപാലിനെ കൂട്ടി ജോയിന്റ് അക്കൗണ്ട് തുറന്നത് ഇതിനാലാണ് എന്ന് ഇഡി പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് ഇഡി ഇക്കാര്യങ്ങൾ ധരിപ്പിച്ചത്. ഇനി പണം സ്വപ്‌നയുടേതാണെന്ന് വാദത്തിന് അംഗീകരിച്ചാല്‍ പോലും ശിവശങ്കർ സഹായം ചെയ്‌തതിന് തെളിവുണ്ട്.
അതുകൊണ്ട് തന്നെ പ്രതിക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറരുതെന്നും തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും ഇഡി പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കവേ ജാമ്യം നല്‍കരുതെന്ന് ഇഡി ശക്‌തമായി വാദിച്ചു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു.
Read Also: മധുരം, ഈ വിജയം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; എകെജി സെന്ററിൽ ആഘോഷം