കൊച്ചി: ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഗണ്യമായ സംഭാവന നല്‍കിയ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം ആര് നടത്തിയാലും വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഗോള്‍ഡന്‍ ജൂബിലി ആചരണത്തിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.
സംസ്‌ഥാന അധ്യക്ഷന്‍ കരമന ബയാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം പി പ്രസാദ് നിര്‍വഹിച്ചു. റമദാന്‍ സന്ദേശ പ്രഖ്യാപനം മന്ത്രി ആന്റണി രാജുവാണ് നടത്തിയത്. ജമാഅത്ത് കൗണ്‍സില്‍ പൂര്‍വ നേതാക്കളെ പ്രതിപക്ഷ നേതാവ് ആദരിച്ചു. ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, നിംസ് മാനേജിംഗ് ഡയറക്‌ടര്‍ എംഎസ് ഫൈസല്‍ ഖാന്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Read Also: സീറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണത്തിന് സ്‌റ്റേയില്ല