ന്യൂഡെൽഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കര്‍ദിനാളിന്റെ ഹരജിയില്‍ കോടതി സര്‍ക്കാരിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മറുപടി കൂടി തേടിയ ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹരജിയിലൂടെ ആവശ്യപ്പെട്ടത്. പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പള്ളിവക സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയില്ലെന്നും ഇവർ വാദിച്ചു.
ക്രിസ്‌ത്യന്‍ പള്ളികളുടെ ഭൂമിയും ആസ്‌തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെയും ചോദ്യം ചെയ്‌തുകൊണ്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൂടാതെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളെയും ഹരജിയില്‍ ചോദ്യം ചെയ്‌തു.
Most Read: ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി