കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്

By Desk Reporter, Malabar News
KM-Shaji house controversy
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

വീടിന്റെ നിർമാണ അനുമതിക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷകളില്‍ ഇല്ലാത്ത രണ്ട് പേര്‍ പുതുതായി വന്നതിലാണ് അന്വേഷണം. ഭാര്യ ആശയുടെ പേരിലാണ് ഷാജി അനധികൃതമായി വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ആശയുടെ പേരിലാണ്.

എന്നാല്‍ വീടിന്റെ വിസ്‌തീർണം സംബന്ധിച്ച് പ്രശ്‌നം ഉടലെടുത്തതോടെ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ശേഷം വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഇതിലാണ് അലി അക്‌സര്‍, അഫ്‌സ എന്നീ രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെട്ടത്.

Most Read:  ഈങ്ങാംകണ്ടി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE