കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് കത്ത് നല്‍കിയത്.
വീടിന്റെ നിർമാണ അനുമതിക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷകളില്‍ ഇല്ലാത്ത രണ്ട് പേര്‍ പുതുതായി വന്നതിലാണ് അന്വേഷണം. ഭാര്യ ആശയുടെ പേരിലാണ് ഷാജി അനധികൃതമായി വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ആശയുടെ പേരിലാണ്.
എന്നാല്‍ വീടിന്റെ വിസ്‌തീർണം സംബന്ധിച്ച് പ്രശ്‌നം ഉടലെടുത്തതോടെ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ശേഷം വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഇതിലാണ് അലി അക്‌സര്‍, അഫ്‌സ എന്നീ രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെട്ടത്.
Most Read: ഈങ്ങാംകണ്ടി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം