തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്‌റ്റിനെ പൂർണമായി പിന്തുണക്കുന്നതായും വിഡി സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്നും വിഡി സതീശൻ ചോദിച്ചു.
കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരന്റെ പേര് ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. സുധാകരനായി പാർട്ടിയിൽ ഉയരുന്ന വികാരം ഹൈക്കമാൻഡ് പരിഗണിച്ചേക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയാകും പ്രവർത്തന പരിധി നിശ്‌ചയിക്കുകയെന്നും റിപ്പോർട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഡി സതീശന്റെ പ്രതികരണം.
Also Read: മഴ ശക്‌തം; പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു