ന്യൂഡെൽഹി: 16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഓൺലൈൻ മുഖാന്തരമാവും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിലെ പ്രമുഖ രാഷ്‌ട്ര നേതാക്കൾ നയിക്കുന്ന ഫോറമാണ് കിഴക്കനേഷ്യൻ ഉച്ചകോടി.
2005ൽ രൂപീകൃതമായതിന് ശേഷം കിഴക്കൻ ഏഷ്യയുടെ നയതന്ത്രവും, രാഷ്‌ട്രീയവും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളുടെ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച കൂട്ടായ്‌മയാണ് ഇത്. 10 ആസിയാൻ അംഗരാജ്യങ്ങളെ കൂടാതെ, കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, റഷ്യ എന്നിവരും ഉൾപ്പെടുന്നു.
കിഴക്കനേഷ്യൻ ഉച്ചകോടിയുടെ സ്‌ഥാപക അംഗമാണ് ഇന്ത്യ. ഇക്കുറി ഇന്തോ-പസിഫിക് മേഖലയിലെ പ്രാദേശിക വിഷയങ്ങളും, കോവിഡ് വ്യാപനവും, സമുദ്ര അതിർത്തി തർക്കങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്