തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. നിലവിലെ സ്‌ഥിതി പ്രതീക്ഷിച്ചതല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ സംസ്‌ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്‌ഥയുണ്ടെന്നും ഇത് മറികടക്കാന്‍ കൂടുതല്‍ കിടക്കകള്‍ പുതുതായി സജ്‌ജമാക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി.
കൃത്യമായ പരിചരണം കൊണ്ടാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് പറഞ്ഞ മന്ത്രി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്‌ഥാനത്തിന് സാധിക്കണമെന്നും പറഞ്ഞു.
നിലവിലെ പ്രശ്‌നത്തിന് കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ പരിഹാരമാകും. കാസര്‍ഗോഡ് ജില്ലയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായിട്ടുണ്ട്. എന്നാല്‍ ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്‌ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ട്.; മന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നു എന്നത് തെറ്റായ ആരോപണമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്‌റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന