മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്‍പെൻഷൻ. സ്‌പീക്കർ ഭാസ്‌കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തേക്കുള്ള സഭാസമ്മേളനം ഇന്നാണ് ആരംഭിച്ചത്. അതേസമയം, ബിജെപി എംഎൽഎമാർക്ക് എതിരായ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. തെറ്റായ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ബിജെപിയിൽനിന്ന് ആരും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
Read also: മന്ത്രവാദിനിയെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു