ന്യൂഡെല്‍ഹി: ഹരിയാനയില്‍ ‘ലൗ ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെജെപി. ലൗ ജിഹാദ് എന്ന പദം അംഗീകരിക്കുന്നില്ല എന്നും സ്വമേധയാ മത പരിവർത്തനം ചെയ്യുന്നതിനെ തടയാൻ താൽപര്യമില്ലെന്നും ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാല പറഞ്ഞു.
‘ലൗ ജിഹാദ് എന്ന ഈ പദത്തോട് എനിക്ക് യോജിപ്പില്ല. നിര്‍ബന്ധിച്ചുള്ള മത പരിവര്‍ത്തനം പരിശോധിക്കുന്നതിനായി ഞങ്ങള്‍ക്ക് പ്രത്യേകമായി ഒരു നിയമം വേണം, ഞങ്ങള്‍ അതിനെ പിന്തുണക്കും. ആരെങ്കിലും സ്വമേധയാല്‍ മത പരിവര്‍ത്തനം ചെയ്‌ത് മറ്റൊരു വിശ്വാസത്തിലുള്ള പങ്കാളിയയെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് യാതൊരു തടസവുമില്ല,’ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ദുഷ്യന്ത് ചൗതാല പറഞ്ഞു.
നേരത്തെ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് മിനിമം താങ്ങുവിലയില്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് രാജിവെക്കുമെന്നും ദുഷ്യന്ത് ചൗതാല പറഞ്ഞിരുന്നു.
Read also: ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന