കൽപ്പറ്റ: വയനാട് കളക്റ്ററേറ്റ് വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽനിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് അറിയിച്ചു.
ജില്ല കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് പ്രതികൾ ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റി മീറ്റർ വീതിയുള്ള മരമാണ് മുറിച്ചത്. സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം കളക്റ്ററേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നത്.
അതേസമയം കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചു കടത്തിയ കേസിലും ഇവർ പ്രതികളാണ്. ഈ കേസിൽ പിടിയിലായ പ്രതികൾ നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. പ്രതികളെ കൽപ്പറ്റ പോലീസ് ഉടൻ കസ്‌റ്റഡിയിൽ വാങ്ങും.
Malabar News: നിപ; നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി