മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മൂന്നാം വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകാനൊരുങ്ങി രാജ്യം. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ തീരുമാനമെടുക്കും.

കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 12 മുതൽ 15 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. യുഎസിലും കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.

അതേസമയം, സംസ്‌ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്‌ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്‌ട്രയില്‍ 57,640 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 920 പേര്‍ മരിച്ചു. സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കില്‍ മാത്രം നൂറിലധികം മരണം റിപ്പോർട് ചെയ്‌തു.

Also Read: ‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE