കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സംസ്‌ഥാന സര്‍ക്കാരിനെ മറികടന്ന് നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Read also: കരിപ്പൂര്‍ വിമാനദുരന്തം: സര്‍ക്കാരിന്റെ ആശ്വാസധനം ഇനിയും ലഭിച്ചില്ല
ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്നും കേന്ദ്രം ചൂണ്ടികാണിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി രണ്ടാമതായാണ് എത്തിയത്.
സംസ്‌ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്നാണ് കേന്ദ്രം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയത്. പൊതുതാല്‍പര്യം പരിഗണിച്ചാണ് നടത്തിപ്പവകാശം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
Read also: ബാർകോഴ; ആദ്യം ഭീഷണി, പിന്നീട് 10 കോടി; ജോസ് കെ മാണിക്കെതിരേ ബിജു രമേശ്