കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. ജില്ലാ കളക്‌ടർമാരുടെ അക്കൗണ്ടില്‍ തുക എത്തിയിട്ടുണ്ടെങ്കിലും റവന്യുവകുപ്പില്‍ നിന്ന് രേഖകള്‍ ശരിയാവാന്‍ വൈകുന്നതാണ് നടപടികളില്‍ തടസം സൃഷ്‌ടിക്കുന്നത്. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്താന്‍ സമയമെടുക്കുന്നതും തടസമാകുകയാണ്.
Read also: തീവ്ര പരിചരണ വിഭാഗത്തിലെ ചികിൽസ ആവശ്യമില്ല; ശിവശങ്കറിനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്‌ടർമാർ
10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായമായി പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ലഭിക്കേണ്ട തുക ലഭിച്ചില്ല. അതേസമയം എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് അഡ്വാന്‍സായി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും അടിയന്തിര സഹായം ലഭ്യമായിട്ടുണ്ട്.
22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 150 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നില്ല.
Read also: കരിപ്പൂർ ദുരന്തം; അപകടത്തിൽപെട്ട വിമാനം നീക്കാനുള്ള നടപടി ഇന്ന് തുടങ്ങും