തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെ കൂടി എന്‍ഐഎ മാപ്പുസാക്ഷിയാക്കി. കേസിലെ 35ആം പ്രതിയായ മുഹമ്മദ് മന്‍സൂറിനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
കേസിൽ എന്‍ഐഎ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കുന്നത്. കൊഫേപോസ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ സന്ദീപ് നായരടക്കം അഞ്ചു പേരാണ് എന്‍ഐഎ കേസില്‍ മാപ്പുസാക്ഷികള്‍.
2019 മുതല്‍ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ പങ്കാളിയാണ് എന്‍ഐഎ ഇപ്പോൾ മാപ്പുസാക്ഷി ആക്കിയ മുഹമ്മദ് മന്‍സൂര്‍. 167 കിലോഗ്രാം സ്വര്‍ണം 15 തവണയായി മന്‍സൂര്‍ കടത്തിയതായാണ് എന്‍ഐഎ സംഘത്തിന്റെ കണ്ടെത്തല്‍.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുഹമ്മദ് ഷാഫിയുമായി ചേര്‍ന്നായിരുന്നു മന്‍സൂറിന്റെ ഇടപെടലുകള്‍. കഴിഞ്ഞ ജൂലായിലാണ് മുഹമ്മദ് മന്‍സൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘത്തിന്റെ പിടിയിൽ ആകുന്നത്.
Most Read: കോൾ ഇന്ത്യയ്‌ക്ക് സംസ്‌ഥാനങ്ങൾ നൽകേണ്ട കുടിശിക ഉടൻ നൽകണമെന്ന് കേന്ദ്രം