തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ളസ് ടുവിന് 83.87 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. 87.94 ആയിരുന്നു മുൻ വർഷത്തെ വിജയശതമാനം. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
പ്ളസ് ടുവിൽ 4,22,890 പേരും വിഎച്ച്‌എസ്‌ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയിൽ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്‌കൂളുകളിൽ 81.72 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ 86.02 ശതമാനവും അൺ എയ്‌ഡഡ് സ്‌കൂളുകളിൽ 81.12 ശതമാനവും ടെക്‌നിക്കൽ സ്‌കൂളുകളിൽ 68.71 ശതമാനവും ആണ് വിജയം.
ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്(87.79%). കുറവ് വയനാട് ജില്ലയിലാണ്(75.07%). 78 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 28,480 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി. വിഎച്ച്‌എസ്‌ഇയിൽ വിജയശതമാനം 78.26 ആണ്. കഴിഞ്ഞ തവണ 79.62 ആയിരുന്നു. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.
Most Read: രാജ്യത്ത് 24 മണിക്കൂറിൽ 9,923 കോവിഡ് രോഗബാധിതർ; 17 മരണം